ഹവാന: സാമ്പത്തിക പ്രതിസന്ധിയും ഞെരുക്കങ്ങളുംകൊണ്ട് ദുരിതത്തിലായ ക്യൂബയിലേക്ക് 6 മില്യൺ ഡോളറിന്റെ മാനുഷിക സഹായം അയയ്ക്കുമെന്ന് യുഎസ് സർക്കാർ പ്രഖ്യാപിച്ചു. ഇത് കത്തോലിക്കാ സഭ വഴി ജനങ്ങൾക്ക് നേരിട്ട് എത്തിക്കുവാനാണ് തീരുമാനമെന്ന് 'ഇഡബ്ല്യുടിഎന്‍' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യൂബയിലെ കത്തോലിക്ക സഭയുമായി ഏകോപിപ്പിച്ച് 3 മില്യൺ ഡോളർ സഹായം നേരത്തെ വിതരണം ചെയ്തിരിന്നു. ഇത് വിജയം കണ്ട പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് ഫെബ്രുവരി 5ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
മിയാമിയിൽ നിന്ന് മുൻകൂട്ടി പാക്കേജുചെയ്ത സാധനങ്ങൾ ക്യൂബയില്‍ എത്തിച്ച് പ്രാദേശിക ഇടവക പ്രതിനിധികളിലൂടെയാണ് ജനങ്ങളിലേക്ക് എത്തിക്കുക. ദ്വീപിലെ ദരിദ്രരായ ജനങ്ങൾക്ക് വേണ്ടിയുള്ള സഹായത്തിൽ ഇടപെടാനോ വഴിതിരിച്ചുവിടാനോ ക്യൂബന്‍ ഭരണകൂടത്തിന് കഴിയില്ലെന്ന് ഉറപ്പാക്കുവാന്‍ ഈ രീതി ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള വകുപ്പ് വ്യക്തമാക്കി.
ക്യൂബയിലേക്ക് ഭൗതിക സഹായം അയയ്ക്കുന്നതിനുള്ള മാർഗമായി അമേരിക്കന്‍ മെത്രാന്‍ സമിതി നിലകൊള്ളുകയാണെന്നും സഹായം യുഎസ് ഭരണകൂടം നല്‍കുമെന്നും കത്തോലിക്കാ ദുരിതാശ്വാസ സേവനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും കാരിത്താസ് ക്യൂബ പ്രസ്താവിച്ചു. 2025 ഒക്ടോബർ 29ന് ക്യൂബന്‍ ദ്വീപിൽ ആഞ്ഞടിച്ച മെലിസ ചുഴലിക്കാറ്റിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ജനുവരി 14ന്, സഭയുടെ ജീവകാരുണ്യ വിഭാഗമായ കാരിത്താസ് ക്യൂബയ്ക്ക് അമേരിക്കയുടെ ആദ്യ സഹായം ലഭിച്ചിരിന്നു.
1959-ലെ വിപ്ലവത്തിന് ശേഷം ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ സ്ഥാപിതമായ, അമേരിക്കയിലെ ഒരേയൊരു കമ്മ്യൂണിസ്റ്റ് ഏകകക്ഷി ഭരണകൂടമാണ് ക്യൂബയിലേത്. ഭരണഘടനാപരമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുൻതൂക്കമുള്ള ഈ സോഷ്യലിസ്റ്റ് രാജ്യം, ആസൂത്രിത സമ്പദ്‌വ്യവസ്ഥ, കർശനമായ മാധ്യമ നിയന്ത്രണങ്ങൾ, മനുഷ്യാവകാശ നിയന്ത്രണങ്ങൾ എന്നിവ പിന്തുടരുന്നു. മഗുവൽ ഡയസ്-കാനൽ ആണ് നിലവിലെ പ്രസിഡന്റ്.
ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണം
+3
1959-ലെ വിപ്ലവത്തിന് ശേഷം ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ സ്ഥാപിതമായ, അമേരിക്കയിലെ ഒരേയൊരു കമ്മ്യൂണിസ്റ്റ് ഏകകക്ഷി ഭരണകൂടമാണ് ക്യൂബയിലേത്. ഭരണഘടനാപരമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുൻതൂക്കമുള്ള ഈ സോഷ്യലിസ്റ്റ് രാജ്യം, ആസൂത്രിത സമ്പദ്‌വ്യവസ്ഥ, കർശനമായ മാധ്യമ നിയന്ത്രണങ്ങൾ, മനുഷ്യാവകാശ നിയന്ത്രണങ്ങൾ എന്നിവ പിന്തുടരുന്നു. മഗുവൽ ഡയസ്-കാനൽ ആണ് നിലവിലെ പ്രസിഡന്റ്. ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തെ മറിച്ചിട്ട് ഫിദൽ കാസ്ട്രോയും ചെഗുവേരയും ചേർന്ന് വിപ്ലവത്തിലൂടെയാണ് ഭരണം പിടിച്ചെടുത്തത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ക്യൂബ മാത്രമാണ് രാജ്യത്തെ ഒരേയൊരു നിയമപരമായ രാഷ്ട്രീയ പാർട്ടി.
സമ്പദ്‌വ്യവസ്ഥ: പ്രധാനമായും സർക്കാർ നിയന്ത്രിത ആസൂത്രിത സമ്പദ്‌വ്യവസ്ഥയാണ്. ടൂറിസം, പഞ്ചസാര, പുകയില, വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കയറ്റുമതി എന്നിവയാണ് പ്രധാന വരുമാന മാർഗ്ഗങ്ങൾ.
മാധ്യമ നിയന്ത്രണം: ലോകത്തിലെ ഏറ്റവും അടിച്ചമർത്തുന്ന മാധ്യമ അന്തരീക്ഷമുള്ള രാജ്യങ്ങളിൽ ഒന്നാണിത്; മാധ്യമങ്ങളെല്ലാം തന്നെ സർക്കാർ നിയന്ത്രണത്തിലാണ്.
അന്താരാഷ്ട്ര ബന്ധങ്ങൾ: പതിറ്റാണ്ടുകളായി തുടരുന്ന അമേരിക്കൻ ഉപരോധങ്ങൾക്കിടയിലും കമ്മ്യൂണിസ്റ്റ് ഭരണം നിലനിർത്താൻ ക്യൂബയ്ക്ക് സാധിച്ചു. കാസ്ട്രോ കുടുംബത്തിന്റെ ആറ് പതിറ്റാണ്ട് നീണ്ട ഭരണത്തിന് ശേഷം, 2018-ൽ മിഗ്വൽ ഡയസ്-കാനൽ പ്രസിഡന്റായി സ്ഥാനമേറ്റു. 2023-ലെ റിപ്പോർട്ടുകൾ പ്രകാരം, വലിയൊരു ശതമാനം ജനങ്ങളും കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.
American aid to Cuba, which was under attack by communism, through the Catholic Church























